
റിപ്പോട്ടർ :സുരേഷ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര : കരമനയിൽ വാഹന അപകടത്തിൽ ജീവൻ പൊലിഞ്ഞ കുടുംബത്തിൻ്റെ ആശ്രയമായിരുന്നുപ്രണവ്. 18 വർഷങ്ങൾ മുമ്പ് പ്രണവിൻ്റെ അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചു പോയതോടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്താണ് പ്രണവിനെയും സഹോദരി പൂജയും വളർത്തിയത് അമ്മ ശ്രീകലയായിരുന്നു. തുടർന്ന് പന്ത്രണ്ടാം ക്ലാസ് പഠനം നിർത്തി വിവിധ ജോലികൾ ചെയ്താണ് പ്രണവാണ് പിന്നെ കുടുംബം നോക്കിയത്. സ്വന്തമായി വീടും പോലും പ്രണവിന് ഇല്ലായിരുന്നു. തൻ്റെ സഹോദരി പൂജയെ വളരെ കഷ്ടപ്പെട്ടാണ് പ്രണവ് വിവാഹം കഴിപ്പിച്ച് കൊടുത്തത്. വൈറ്റ് ട്രാമർ ഹോട്ടലിൽ ജീവനക്കരായി ജോലി ചെയ്യുവാൻ തുടങ്ങിയിട്ട് ഒരു വർഷമായിട്ടുള്ളൂ. ഇന്നലെ ജോലിക്ക് കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുവേയാണ് വാഹനപകടത്തിൽ പ്രണവിൻ്റെ ജീവൻ പൊലിയാൻ ഇടയായത്.088